CLICK HERE FOR BLOGGER TEMPLATES AND MYSPACE LAYOUTS »

2011, നവംബർ 10, വ്യാഴാഴ്‌ച

കാലേബും ജോഷ്വയും!(സംഖ്യ 14 )

കാലേബും ജോഷ്വയും!(സംഖ്യ 14 ) 
ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്നും സഹനങ്ങളില്‍ നിന്നും ദൈവം ഒരു പെസഹായിലടെ രക്ഷിച്ചു സ്വന്തമാക്കിയ ജനം ഇതാ പാരാന്‍ മരുഭൂമിയില്‍! 
തേനും പാലും ഒഴുകുന്ന വാഗ്ദത്ത ഭൂമിയുടെ സമീപം, 
സ്വാതന്ത്ര്യത്തിന്റെ പുതുപുലരിയുടെ തൊട്ടടുത്ത്‌ ഒരു ജനം എത്തി നില്‍ക്കുമ്പോള്‍, അവരുടെ സമരനായകനായ മോശ ദൈവഹിതപ്രകാരം പന്ത്രണ്ടു ഗോത്രങ്ങളില്‍ നിന്നും പന്ത്രണ്ടു നേതാക്കന്മാരെ തിരഞ്ഞെടുത്തു അയയ്ക്കുന്നു. 
തിരഞ്ഞെടുക്കപെട്ടവരുടെ നിയോഗം ഇതാണ്: അവര്‍ വാഗ്ദത്ത ഭൂമിയിലടെ ചാരന്മാരെ പോലെ നടന്നു നീങ്ങണം, മണ്ണിന്റെ ഗുണം അറിയണം, ഫലങ്ങളുടെ സ്വാദ് അറിയണം, അവിടത്തെ ജനങ്ങളുടെ ബലം അറിയണം...
ആ പന്ത്രണ്ടു പേര്‍ സിന്‍ മരുഭൂമി മുതല്‍ ഹമാത്തിന്റെ കവടത്തിന്നടുത്തു റാഹോബ് വരെയും ഹെബ്രോന്‍ താഴ്വരെകളിലടെയും സംഘം സഞ്ചരിച്ചു. 
നാല്പതു ദിവസത്തെ രഹസ്യ നിരീക്ഷണത്തിന് ശേഷം സംഘം മടങ്ങി. പാരാന്‍ മരുഭൂമിയിലെ കാദേശില്‍ വന്നു അവര്‍ മോശയെയും അഹരോനെയും ഇസ്രായേല്‍ ജനം മുഴുവനെയും വിവരം അറിയിച്ചു:
അവര്‍ പറഞ്ഞു " ദൈവം അരുളിച്ചെയ്തതുപോലെ തന്നെ ആ ദേശം തേനും പാലും ഒഴുകുന്നതാണ് , അവിടുത്തെ ഫലങ്ങള്‍ അവര്‍ ജനത്തെ കാണിച്ചു. സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ  യെഷ്ക്കോല്‍ തഴവരെയേക്കുറിച്ചും അവര്‍ വിവരിച്ചു.
പക്ഷെ അവിടുത്തെ ജനങ്ങള്‍ മല്ലന്മാര്‍ ആണ്. അവരുടെ കോട്ട കൊത്തളങ്ങള്‍ ബാലവത്താണ് . നാം ഭയപ്പെടുന്ന അനോക്ക് വര്‍ഗക്കാരും, അമാലേക്യരും, ജബുസ്യരും മറ്റും തിങ്ങി പാര്‍ക്കുന്ന ഇടമാണ്  അത് . അവരുടെ മുന്‍പില്‍ നാം വെറും വിട്ടിലുകളെ പോലെയാണ്. 
ഇതുകേട്ട ഇസ്രയേല്‍ ജനം ഉറക്കെ നിലവിളിച്ചു. അവര്‍ മോശയ്ക്കും അഹരോനും എതിരെ പിറുപിറുത്തു. അടിമത്തത്തിന്റെ ഈജിപ്തിലേക്ക് തിരികെ പോകാന്‍ അവര്‍ തീരുമാനിച്ചു. ഒരു പെസഹായിലടെ തങ്ങളെ രക്ഷിച്ച  സത്യദൈവത്തെ അവര്‍ മറന്നു. 
ഇതുകണ്ട് കാലേബും ജോഷ്വയും അവരുടെ വസ്ത്രം കീറി. അവര്‍ പറഞ്ഞു നിങ്ങള്‍ കര്‍ത്താവിനോട്  മരുതളിക്കരുത്, ആ ദേശം അതി വിശിഷ്ട്ടമാണ്. കരത്താവ് നമ്മോടു കൂടെയാണ് നാം അവരെ ഭയക്കേണ്ടതില്ല. 
ഒടുവില്‍ ജനത്തിന്റെ വലിയ രോഷത്തിനിടയിലും ദൈവത്തില്‍ ആശ്രയിച്ച കാലേബും ജോഷ്വയും ഒഴികെ ആ പന്തണ്ട് പേരില്‍ പത്തു പേരും മഹാമാരി ബാധിച്ചു കര്‍ത്താവിന്റെ മുന്‍പില്‍ മരിച്ചു വീണു.
ദൈവത്തിന്റെ പദ്ധതി, ദൈവം ഏല്‍പ്പിക്കുന്ന നിയോഗം ഇവയില്‍ കാലിടറുമ്പോള്‍ ഓര്‍ക്കുക അത് നിന്റെ സര്‍വ നാശം വിളിച്ചു വരുത്തും. ഒരു ജനത്തെ അവരുടെ ഹൃദയത്തില്‍ ഭയം നിറച്ചു കൊണ്ട് ദൈവത്തിന്റെ വഴികളില്‍ നിന്ന് പിന്മാറാന്‍ പ്രചോതിപ്പിക്കുന്നവര്‍ ഓര്‍ക്കുക അത് നിങ്ങളുടെ സര്‍വനാശത്തിലേയ്ക്ക് നയിക്കും.
വലിയ പ്രല്ലോഭാനങ്ങള്‍ വരുമ്പോള്‍, ദുഃഖങ്ങള്‍ പരാജയങ്ങള്‍ കഷ്ട്ടപ്പാടുകള്‍ ദുഃഖ ദുരിതങ്ങള്‍ എല്ലാം വരുമ്പോള്‍ ഭയപ്പെടേണ്ട ദൈവം നമ്മോടു കൂടെയുണ്ട് എന്ന തിരിച്ച്ചരിവിലേക്ക് നാം വളരണം. ആ അറിവ് ദൈവാനുഗ്രഹത്തിന്റെ തേനും പാലും ഒഴുകുന്ന പുതിയെ ഭൂമികയിലേക്ക് നമ്മെ നയിക്കും...തീര്‍ച്ച!  

2011, ഫെബ്രുവരി 26, ശനിയാഴ്‌ച

Smoke sign!



ഒരിക്കല്‍ ഒരു കപ്പല്‍ അപകടത്തില്‍ പെട്ടു. പൂര്‍ണമായും നശിച്ച ആ കപ്പലില്‍ നിന്നും ഒരാള്‍ മാത്രം അത്ഭുതകരമായി രക്ഷപെട്ടു. അയാള്‍ എത്തിപ്പെട്ടത് ആള്‍താമസമില്ലാത്ത ഒരു ചെറിയ ദ്വീപിലാണ്. ആരെങ്കിലും തന്നെ രക്ഷിക്കാന്‍ വരും എന്ന പ്രതീക്ഷയില്‍ അയാള്‍ ഏതാനും ദിവസങ്ങള്‍ കാത്തിരുന്നു. ദൈവത്തോട് മനമുരുകി പ്രാര്‍ഥിച്ചു. എന്നാല്‍ ആരും അയാളെ തിരഞ്ഞു വന്നില്ല.
ഒടുവില്‍ ജീവന്‍ നിലനിര്‍ത്താനായി അയാള്‍ വളരെയേറെ പണിപെട്ട് ആ ദ്വീപില്‍ നിന്നും ശേഖരിച്ച സാമഗ്രികള്‍ കൊണ്ട് ഒരു കൊച്ചു കുടില്‍ ഉണ്ടാക്കി. ജീവസന്ധാരണം നടത്തുവാനായി അയാള്‍ അധ്വാനിച്ചു ശേഖരിച്ചവയും അവിടെ സൂക്ഷിച്ചു. തന്നെ രക്ഷിക്കുവാന്‍ ആരെയെങ്കിലും ആ തീരത്തേയ്ക്ക് അയയ്ക്കണമേ എന്ന് അയാള്‍ എന്നും ദൈവത്തോട് അപേക്ഷിച്ചുകൊണ്ടിരുന്നു. ആഴ്ചകള്‍ കടന്നു പോയി. അങ്ങനെയിരിക്കെ ഒരു ദിനം അല്‍പ്പം ഭക്ഷണത്തിനുള്ള വകയും കൊണ്ട് തന്റെ കിടപ്പാടത്തിനു അടുത്തെത്തിയ അയാള്‍ കണ്ടത് ഹൃദയം പിളര്‍ക്കുന്ന ഒരു കാഴച്ചയാണ്. അയാളുടെ കഠിന അധ്വാനത്തിന്റെ ഫലമായ കുടില്‍ നിന്ന് കത്തുന്നു. എല്ലാം ആകാശം മുട്ടെ ഉയര്‍ന്നു പൊങ്ങിയ അഗ്നിനാളങ്ങള്‍ തിന്നു തീര്‍ത്തിരിക്കുന്നു. നിരാശനായ അയാള്‍ കരങ്ങള്‍ സ്വര്‍ഗതിലെക്കുയര്‍ത്തി ദൈവത്തെ ശപിച്ചു കൊണ്ട് പറഞ്ഞു :"എന്തിനു എന്നോടിങ്ങനെ ക്രൂരത! എന്റെ ജീവിതത്തിലേക്ക് അഗ്നി അയയ്ക്കുന്നത് എന്തിനു?".

നിരാശനായ അയാള്‍ അവിടെ തളര്‍ന്നു വീണുറങ്ങി. പിറ്റേന്ന് രാവിലെ അയാള്‍ എഴുന്നേല്‍ക്കുന്നത് തന്നെ രക്ഷിക്കാനായി വന്ന ഒരു കപ്പലിലെ ആളുകളുടെ ശബ്ദം കേട്ടുകൊണ്ടാണ്. സന്തോഷം കൊണ്ട് മനം നിറഞ്ഞ അയാള്‍ ആ നാവികരോട് ചോദിച്ചു "എങ്ങനെയാണ് ഞാന്‍ ഈ ദ്വീപില്‍ അകപെട്ടിട്ടുണ്ട് എന്ന് നിങ്ങള്‍ അറിഞ്ഞത്?" അവര്‍ പറഞ്ഞു: "താങ്കള്‍ തീ കൂട്ടി ഞങ്ങള്‍ക്ക് തന്ന അടയാളം (smoke sign) ഞങ്ങള്‍ കണ്ടു, അങ്ങനെയാണ് ഇവിടെ എത്തിയത്".

നമ്മുടെ ജീവിതങ്ങളിലും ദൈവം പലപ്പോഴും ഓരോ അഗ്നി അടയാളങ്ങള്‍ അനുവദിക്കും!